Site icon Mocifi.com

ശോഭനയുടെ പിന്നാലെ നടന്നത് ഒന്നര വര്‍ഷം: അനൂപ് സത്യന്‍

വരനെ ആവശ്യമുണ്ട് സിനിമയില്‍ അഭിനയിക്കാം എന്ന ശോഭനയുടെ വാക്കിന് വേണ്ടി സംവിധായകന്‍ അനൂപ് സത്യന്‍ പിന്നാലെ നടന്നത് ഒന്നര വര്‍ഷം. ശോഭനയും സുരേഷ് ഗോപിയും ഡേറ്റ് തന്നിരുന്നില്ലെങ്കില്‍ ഈ സിനിമ മലയാളത്തില്‍ ചെയ്യില്ലായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഉറങ്ങാതെ കേട്ട കഥയെന്ന് ശോഭന അനൂപിനോട് പറഞ്ഞുവെങ്കിലും ഒന്നര വര്‍ഷത്തോളം പിന്നാലെ നടന്ന ശേഷമാണ് അവര്‍ അവര്‍ യെസ് പറഞ്ഞത്.

എപ്പോഴും നോ എന്നാണ് അവര്‍ പറഞ്ഞത്. എങ്കിലും വീണ്ടും കാണാന്‍ പോകും. ശോഭനയുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ ഒരു പോസിറ്റീവ് റിസല്‍ട്ട് കിട്ടിയിരുന്നു. അര മണിക്കൂര്‍ ആണ് സമയം അനുവദിച്ചത്. പത്ത് മിനിറ്റ് കഥ പറയുന്നത് കേട്ടു. പിന്നീടൊരു പത്ത് മിറ്റ് വെറുതെ ഇരുന്ന ശേഷം വേറെ അപ്പോയ്ന്റ്‌മെന്റ് ഉണ്ടെന്ന് പറഞ്ഞു. അപ്പോള്‍ അനൂപ് സിനിമയിലെ രണ്ട് സീന്‍ പറഞ്ഞു. അത് കേട്ടവര്‍ ചിരിച്ചു. അങ്ങനെ 45 മിനിട്ടോളം ആ കൂടിക്കാഴ്ച നീണ്ടു.

ഞാന്‍ ഉറങ്ങാതെ കേട്ട ഒരു കഥയാട്ടോയെന്ന് ശോഭന അനൂപിന് മെസേജ് അയച്ചുവെങ്കിലും വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. വീടിന് മുന്നില്‍ ചെന്ന് നിന്ന് ഫോട്ടോയെടുത്ത് അയച്ചിട്ട് വീടിന് മുന്നിലുണ്ടെന്ന് പറയും. എന്നാലും അവര്‍ മറുപടി നല്‍കുമായിരുന്നില്ല.

എങ്കിലും യെസ് എന്ന മറുപടി നിമിത്തമായത് അനൂപിന്റെ മകളാണ്. ഒരിക്കല്‍ ശോഭനയെ കാണാന്‍ ചെന്നപ്പോള്‍ മകളും കൂടെ ഉണ്ടായിരുന്നു. മോള് എത്രയിലാ പഠിക്കുന്നതെന്ന് അവര്‍ ചോദിച്ചു. ആറാം ക്ലാസിലെന്ന് അവള്‍ മറുപടി നല്‍കിയപ്പോള്‍ കഴിഞ്ഞ വര്‍ഷം അഞ്ചാം ക്ലാസിലായിരുന്നുവെന്ന് അനൂപ് പറഞ്ഞു. അത് കേട്ട് എല്ലാവരും ചിരിച്ചു. തുടര്‍ന്നാണ് വരനെ ആവശ്യമുണ്ട് സിനിമയില്‍ അഭിനയിക്കാമെന്ന് അവര്‍ സമ്മതിച്ചത്.